കാശ്മീര്‍: ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് മരിച്ച പാക് സൈനികന്റെ മൃതദേഹം പാക്കിസ്ഥാന് കൈമാറി. ഇന്ത്യയുടെ അതിര്‍ത്തി കടന്നെത്തിയ പാക് സൈനികനെ വ്യാഴാഴ്ച വൈകിട്ടാണ് ഇന്ത്യന്‍ സേന വധിച്ചത്. അതിര്‍ത്തിയിലെ വെടിവെയ്പ് അവസാനിച്ച് ഒരു മാസം തികയുന്നതിനു മുന്‍പാണ് ഈ സംഭവം.
കൊല്ലപ്പെട്ടത് തങ്ങളുടെ പട്ടാളക്കാരനാണെന്ന് പാകിസ്ഥാന് സ്ഥിരീകരിച്ചു. പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മൃതദേഹം കൈമാറിയത്. നിയന്ത്രണ രേഖ അബദ്ധത്തില്‍ കടന്നതാണെന്നാണ് പാകിസ്ഥാന്റെ വാദം. ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പാക് വക്താവ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി എട്ടിന് അതിര്‍ത്തിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ പാക് സേന വധിച്ചിരുന്നു. അതില്‍ ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തു. ഇത് അതിര്‍ത്തിയില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാക് പട്ടാളക്കാരനെ ഇന്ത്യന്‍ സേന വധിച്ചത്.
നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറിയ സൈനികനെ ഇന്ത്യന്‍ സൈനികര്‍ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് കമാന്‍ഡ് സൈനിക വക്താവ് ലഫ്.കേണല്‍ രാജേഷ് കാലിയ പറഞ്ഞു. അയാളില്‍ നിന്ന് എ.കെ.47 റൈഫിളും കണ്ടെത്തി. തങ്ങളുടെ പട്ടാളക്കാരില്‍ ഒരാള്‍ അശ്രദ്ധയോട് കൂടി നിയന്ത്രണ രേഖ മറികടന്നതായി പാക് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: