തിരുവനന്തപുരം: ഡീസല്‍ വിലവര്‍ദ്ധനയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കെ.എസ്.ആര്.ടിസിക്കുള്ള ഡീസല്‍വില വീണ്ടും കൂട്ടി. ലീറ്ററിന് ഒരു രൂപ 80 പൈസയാണു കൂടിയത്. ഇന്നലെ 60.32 രൂപ ആയിരുന്ന വില ഇന്ന് 62.12 രൂപയായി. പ്രതിദിനം 8,10,000 രൂപയുടെ അധികബാധ്യതയാണ് ഇതോടെ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത്.
സാധാരണ ഉപഭോക്താക്കള്‍ക്ക് 54 പൈസയുടെ വര്‍ധനവ് ഉണ്ടായപ്പോള്‍ കെഎസ്ആര്‍ടിസി ഡീസലിന് ഒരു രൂപ 80 പൈസ ലിറ്ററിന് അധികം നല്‍കണം. രണ്ട് കോടി 43 ലക്ഷം രൂപ കെഎസ്ആര്‍ടിസി പ്രതിമാസം ഡീസലിനായി അധികം കണ്ടെത്തണം. കെ.എസ്.ആര്.ടി.സി പ്രതിസന്ധി അതിരൂക്ഷമാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും ഈ അവസ്ഥയില്‍ മുന്നോട്ട് പോകാനാവില്ലെന്നും മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
വന്‍ ഉപഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സബ്സിഡി എടുത്തുകളയുന്നതിന് മുമ്പ പ്രതിമാസം 67 കോടി രൂപയാണ് ഡീസല്‍ വാങ്ങുന്നതിന് കെ.എസ്.ആര്.ടി.സി ചെലവഴിച്ചിരുന്നത്. സബ്സിഡി ഇല്ലാതായതോടെ ഇത് 83 കോടിയായി വര്‍ധിച്ചു. എന്നാല്‍ പുതിയ ഇന്ധന വിലവര്‍ധന കൂടി നിലവില്‍ വന്നതോടെ പ്രതിമാസം 85 കോടി 43 ലക്ഷമാണ് കെ.എസ്.ആര്.ടി.സി ഡീസലിനായി കണ്ടെത്തേണ്ടത്.
പ്രതിസന്ധി രൂക്ഷമായ സ്ഥിതിക്ക് സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുക ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കെ.എസ്.ആര്.ടി.സിക്ക് നീങ്ങേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: