കണമല: ശബരിമല തീര്‍ത്ഥാടനത്തിനായി വന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് പമ്പയാറ്റിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. എരുമേലി പമ്പാ സംസ്ഥാന പാതയായ കണമല കോസ്വേലില് ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം.
അപകടത്തില്‍ കര്‍ണ്ണാടക രാമനഗര്‍ ജില്ലയില്‍പെട്ട ജയകുമാര്‍ (37), വീരഭദ്ര (25), സുകുമാര്‍ (50) എന്നിവര്‍ക്കും കോസ്വേയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലെ തീര്‍ത്ഥാടരും ബാംഗ്ലൂര്‍ സ്വദേശികളായ വിനോദ് (28), രമേശ് (28), പ്രേം അയ്യര്‍ (56) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. കണമല ഇറക്കം ഇറങ്ങി വന്നതിനിടെ കോസ്വേയ്ക്ക് സമീപമുണ്ടായിരുന്ന മറ്റൊരു മിനിബസ്സിനെ ഇടിച്ചശേഷമാണ് കോസ്വേയുടെ മുന്‍വശത്തുകൂടി പാമ്പയാറ്റിലേക്ക് വീണത്.
കര്‍ണ്ണാടയില്‍ നിന്നും പതിനെട്ടംഗ സംഘം തീര്ത്ഥാടനത്തിടെയാണ് പമ്പയാറ്റില്‍ കുളിച്ച് വിശ്രമിക്കുന്നതിനിടയിലാണ് മിനിവാന്‍ ഇടിച്ച് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ വാനിന്റെ ഡ്രൈവര്‍ തെറിച്ചു പോയി. ആറ്റില്‍ വെള്ളം കുറവായിരുന്നതുകൊണ്ട് അപകടം ഒഴിവായി. മാസപൂജവേളയില് കണമലയില്‍ പോലീസ് ഡ്യൂട്ടയിലില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ശബരിമല സീസണില്‍ കോസ്വേയുടെ ഇരുവശത്തും പോലീസുകാര്‍ നിന്നാണ് ഗതാഗതനിയന്ത്രണം നടത്തിയിരുന്നത്. പരിക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും എരുമേലി കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: