ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ഷിയാ മുസ്ലീങ്ങളെ ലക്ഷ്യം വച്ച് നടന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 81 ആയി ഉയര്‍ന്നു. സ്ഫോടനത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പച്ചക്കറി മാര്‍ക്കറ്റിന് പുറത്ത് നിര്‍ത്തിയിരുന്ന ബൈക്കാണ് പൊട്ടിത്തെറിച്ചത്.
ഷിയാ ഭൂരിപക്ഷ പ്രദേശമായ ഹസാര നഗരത്തിലാണ് ആക്രമണം നടന്നത്. വാട്ടര്‍ ടാങ്കിനുള്ളില്‍ ബോംബ് ഒളിപ്പിച്ച ശേഷം ട്രാക്ടര്‍ ഉപയോഗിച്ച് അത് വലിച്ചുകൊണ്ടു പോയി ജനങ്ങളുടെ ഇടയില്‍ വച്ച് പൊട്ടിക്കുകയായിരുന്നു. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുണ്ട്.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ചികിത്സയില്‍ കഴിയുന്ന ചിലരുടെ അവസ്ഥ അതീവഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തില്‍ പ്രതിഷേധിച്ച് ഷിയാ മുസ്ലീങ്ങള്‍ തെരുവില്‍ പ്രകടനം നടത്തി. ഇതേ മേഖലയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന സ്ഫോടനത്തില്‍ 90 പേര് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം ഷിയാ വിഭാഗത്തിലെ 400 പേര് വിവിധ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: