ന്യൂദല്‍ഹി: വിവാദമായ ഹെലികോപ്ടര്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ ചീഫ് വിജിലന്‍സ് കമ്മീഷന് പ്രതിരോധമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കരാറില്‍ 362 കോടിയുടെ അഴിമതി നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സിവിസിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പരാതി നല്കിയ വ്യക്തിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിജിലന്‍സ് കമ്മീഷന് തയ്യാറായില്ല. ഈ വിഷയത്തില്‍ സി.വി.സി നേരിട്ട് അന്വേഷണം നടത്താനും സാദ്ധ്യതയുണ്ട്.
അഴിമതി സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ നാലു മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട തയ്യാറാക്കുകയാണ് സാധാരണ ചെയ്യുക. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുമായി ഇന്ത്യന്‍ വ്യോമസേന ഉണ്ടാക്കിയ കരാറാണ് കോഴക്കഥയായി മാറിയത്.
ടൂ.ജി സ്പെക്ട്രം ഇടപാടിലെ അഴിമതി സംബന്ധിച്ചും അന്വേഷണം നടത്തിയ കമ്മീഷന് ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: