തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേസിലെ സാക്ഷികള്‍ മൊഴിമാറ്റാന്‍ ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിലെ ഇ.പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേസില്‍ എം.എല്‍.എ അടക്കമുള്ള സി.പി.എം നേതാക്കളെ കുടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്ന് കോടതിയില്‍ വിചാരണ തുടങ്ങുന്നതിനാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് വ്യക്തമാക്കി.
വിചാരണയ്ക്കെത്തിയ കേസുകളൊന്നും ഇതുവരെ അടിയന്തര പ്രമേയമായി പരിഗണിച്ചിട്ടില്ലെന്നു സ്പീക്കര്‍ പറഞ്ഞു. വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ചട്ടവിരുദ്ധമെന്നു കാട്ടി സ്പീക്കര്‍ തടഞ്ഞത് ശരിയായില്ലെന്നും വി.എസ് പറഞ്ഞു. ഇതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: