തിരുവനന്തപുരം: മകന് ബാര്‍ ഡാന്‍സറെ പീഡിപ്പിച്ച സംഭവത്തില്‍ നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നേരത്തെ കേസിനെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. എന്നാല്‍, ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ പരാതിക്കാരിയുടെ വക്കീലായ അഡ്വക്കേറ്റ് ശ്രീജിത്തിനെ അറിയാമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കേസിന്റെ കാര്യങ്ങള്‍ താനും ഭാര്യയും ശ്രീജിത്തുമായി സംസാരിച്ചിരുന്നു. നോട്ടീസ് വന്നപ്പോഴാണ് കാര്യം അറിഞ്ഞതെന്നും അദേഹം പറഞ്ഞു.
അഡ്വക്കേറ്റ് ശ്രീജിത്തുമായി വിനോദിനി സംസാരിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കോടിയേരി അമ്മയെന്ന നിലയിലാണ് വിനോദിനി സംസാരിച്ചത് എന്നാണ് വിശദീകരിച്ചത്. എന്താണ് സംഭവിക്കുക എന്ന് ചോദിച്ചറിയുകയായിരുന്നു വിനോദിനിയുടെ ലക്ഷ്യം. ജനുവരിയിലാണ് കേസിന്റെ തുടക്കം അന്ന് കേസിനെ പറ്റി ചോദിച്ചപ്പോള്‍ ബിനോയ് എല്ലാം നിഷേധിച്ചുവെന്നും കോടിയേരി പറഞ്ഞു.
അതേസമയം, പാസ്പോര്‍ട്ടിനും ബാങ്ക് രേഖകള്‍ക്കും പുറമേ പരാതികാരിയായ യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ് കോടിയേരിയെന്നാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നു. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് വി. ബാലകൃഷ്ണന്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രേഖകളെല്ലാം ബിനോയ് കോടിയേരിക്ക് എതിരായി തിരിയുകയാണ്.
ബിഹാര്‍ സ്വദേശിനിയായ യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള നിലപാടില്‍ ബിനോയ് കോടിയേരി ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ യുവതി നല്കിയ പാസ്പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം.
ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ളാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദവും പരാതിക്കാരി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: