ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പൊതുപണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി നിയോഗിച്ച സീനിയര്‍ മന്ത്രിമാരുടെ സംഘവുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചത്. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, എസ്ടിയു, എന്‍എല്‍സി, യുടിയുസി, ടിയുസിഐ, കെടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
അതേസമയം, പണിമുടക്കില്‍ പങ്കെടുത്താല്‍ ശമ്പളം കുറയ്ക്കുന്നതടക്കം അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുമെന്ന് ജീവനക്കാര്‍ക്കു സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. അവധികള്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പെഴ്സനല്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് സംയുക്ത തൊഴിലാളി യൂണിയന് കണ്‍വെന്‍ഷനില്‍ പണിമുടക്ക് തീരുമാനിച്ചതാണ്. സര്‍ക്കാരിനേയും ബന്ധപ്പെട്ട മാനേജ്മെന്റുകളേയും ഇക്കാര്യം അറിയിച്ചിട്ട് മാസങ്ങളായി. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഫെബ്രുവരി 13ന് കേന്ദ്ര തൊഴില്‍ മന്ത്രി യോഗം വിളിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് മാര്‍ഗ്ഗമൊന്നും തന്റെ വശമില്ലെന്നും പ്രധാനമന്ത്രിയെ ഉടന്‍ തൊഴിലാളികളുടെ ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രധാനമന്ത്രി നേരിട്ട് സംയുക്ത തൊഴിലാളി യൂണിയനുമായി ചര്‍ച്ച നടത്തുമെന്ന് കരുതി. അവസാനം നിമിഷം ചര്‍ച്ചയ്ക്കായി മന്ത്രിതല സമിതി രൂപീകരിക്കുകയും ഒപ്പം പണിമുടക്കില്‍ നിന്ന് പിന്മാറാന് അഭ്യര്‍ത്ഥിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്തത്. പ്രതിരോധമന്ത്രി എ.കെ. ആന്റണി, കൃഷിമന്ത്രി ശരദ്പവാര്‍, ധനമന്ത്രി പി.ചിദംബരം, തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: