കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ക്ക് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് പ്രതി ആകാശ് തില്ലങ്കേരിയെന്ന് പോലീസ്. ഇതിനായാണ് അയാള്‍ കൊലനടന്നതിന് തലേദിവസം തളിപ്പറമ്പിലെത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു.
തളിപ്പറമ്പ് ഭാഗത്തുനിന്നാണ് ആകാശ് വാഹനം വാടകയ്ക്കെടുത്തത്. എടയന്നൂര്‍ മേഖലയിലെ സിപിഎം നേതൃത്വം ഷുഹൈബിനെ മര്‍ദ്ദിക്കാന്‍ തില്ലങ്കേരിയിലെ ആകാശിന് നിര്‍ദേശം നല്കുമ്പോള് തന്നെ അതിനുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
കേസിലുള്‍പ്പെട്ട അഞ്ച് പേരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ രണ്ടുപേരാണ് ആകാശും റിജിന്‍ രാജും. മറ്റ് മൂന്നുപേര്‍ സുരക്ഷിതതാവളങ്ങളില്‍ ഒളിവിലാണെന്നും അവരിലേക്ക് എത്താന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: