ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിരയായ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിചാരണയ്ക്കായി കോടതിയിലേക്ക് പുറപ്പെട്ട യുവതിയെ പ്രതികള്‍ വഴി തടഞ്ഞ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അതിവേഗ കോടതി പരിഗണിക്ക് വിടുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 23കാരിയായ യുവതിക്കു നേരെ വ്യാഴാഴ്ചയാണ് ആക്രമണം ഉണ്ടായത്. 90 ശതമാനം പൊള്ളലേറ്റ യുവതി ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരിച്ചത്.
യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളില്‍ രണ്ടുപേരും തീകൊളുത്തിയവരില്‍ ഉള്‍പ്പെടും. ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: