മാപുടോ: ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കനത്ത മഴയില്‍ മാലിന്യ മലയിടിഞ്ഞ് വീണ് 17 പേര് കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ മാപുടോയിലാണ് സംഭവം.
പതിനഞ്ച് മീറ്റര്‍ ഉയരത്തില്‍, വിശാലമായ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കള് ശക്തമായ മഴയില്‍ പരിസരത്തെ വീടുകള്‍ക്കു മുകളില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി (ഇന്ത്യന്‍ സമയം 6.30) നായിരുന്നു സംഭവം.
മാലിന്യ നിക്ഷേപം നടത്തുന്ന പരിസരത്ത് അനധികൃതമായി താമസിച്ചിരുന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.
17 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. കുടുതല്‍ തിരച്ചില്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: