തൊടുപുഴ: വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. തൊടുപുഴ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടം മുടി കാനാട്ട് കൃഷ്ണനും കുടുംബവുമാണ് കൊല്ലപ്പെട്ടത്.
ഒന്നിനു പിന്നില്‍ മറ്റൊന്നായി അടുക്കിയ നിലയിലാണ് വീടിനു പിന്നിലെ കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒറ്റപ്പെട്ട വീടായതിനാല്‍ ഇവിടെനിന്നു നിലവിളിച്ചാല്‍ പോലും കേള്‍ക്കില്ലെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക സ്വഭാവക്കാരനായ കൃഷ്ണന്‍കുട്ടിയുമായി അടുക്കാന്‍ നാട്ടുകാര്‍ ആരും തന്നെ താത്പര്യം കാണിച്ചിരുന്നില്ല. മന്ത്രവാദം പോലുള്ള കാര്യങ്ങളിലേക്ക് തങ്ങളെയും ഇടപെടുത്തുമോയെന്ന ആശങ്ക മൂലമാണ് നാട്ടുകാരില്‍ പലരും ഇവരില്‍നിന്ന് അകന്നുനിന്നിരുന്നത്.
കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമായിരുന്നു ഏറ്റവും അടിയില്‍. ഇയാളുടെയും മകന്റെയും തലയ്ക്ക് അടിയേറ്റ നിലയിലും ഭാര്യയുടെയും മകളുടെയും ശരീരത്തില്‍ കുത്തേറ്റ നിലയിലുമായിരുന്നു. ആറടിയോളം ആഴമുള്ള കുഴിയിലായിരുന്നു മൃതദേഹങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: