തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ അയ്യപ്പ വിശ്വാസിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും എം.ടി. രമേശ് വ്യക്തമാക്കി.
ബിജെപിയോടും ബിജെപിയുടെ സമരത്തോടും സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനുദാഹരണമാണ് സത്യഗ്രഹപ്പന്തലില്‍ ആത്മഹത്യ ശ്രമം നടന്നതെന്നും രമേശ് വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്കൊണ്ട് സമര പന്തലിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാളെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: